Saturday, June 30, 2012

ചില്ലറവില്പന മേഖലയില്‍ വിദേശനിക്ഷേപം ആവശ്യമോ?



ചില്ലറവില്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതില്‍ കേരളം നിലപാട് മാറ്റി. ഈ മേഖലയിലെ വിദേശനിക്ഷേപത്തെ നേരത്തേ എതിര്‍ത്ത കേരളം,  ഇപ്പോള്‍ നിലപാട്‌ മാറ്റി.യഥാര്‍ഥത്തില്‍ ഇന്ത്യയില്‍   റീറ്റെയ്‌ല്‍  വിദേശനിക്ഷേപം ആവശ്യമുണ്ടോ?


നേട്ടങ്ങള്‍


കസ്റ്റമേഴ്സഇന് നിത്യ ഉപയോഗ സാധങ്ങള്‍ വിലകുറവിന്‌ ലഭിക്കുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

ചില്ലറവ്യാപാര മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ച ചൈന, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യ, ബ്രസീല്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ചെറുകിട വ്യാപാരരംഗം വളര്‍ന്നതായും ഇന്ത്യന്‍സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു.


കോട്ടങ്ങള്‍
 സംസ്ഥാനത്തെ പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കുനു. 

ഉല്പന്ന വില ആദ്യം കസ്റ്റമര്‍ പോയിന്റ്ഇലും അതിനുശേഷം കുത്തക വിലയിലേക്കും പോകുന്നു

സര്‍ക്കാര്‍തലത്തിലുള്ള പോതുവിതിരണ Network തകരും

വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വരുമ്പോള്‍ കടുത്ത മത്സരമാണ് നടക്കുക.  അത് പിടിച്ചു നിക്കാന്‍ കഴിയാത്ത ചെറുകിട കച്ചവടക്കാര്‍ പൂട്ടുഉം.

ആഫ്രിക്കയിലെ വിപണി പോലെ ചെറുകിട കച്ചവടക്കാരിലാത്ത,ബഹുരാഷ്ട്രകുത്തകകളുടെ മാളുകള്‍ മാത്രമാകും.

ഇന്ത്യന്‍കാര്‍ഷികരംഗത്തും കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.

ചൈന ഉത്‌പന്നങ്ങള്‍ വന്‍തോതില്‍ വന്ന്ടിയും.


ഉപഭോഗ്തവിനെ സംബന്ധിച്ച് നല്ലൊരു ഷോപ്പിംഗ്‌ എക്സ്പീരിയന്‍സ് കിട്ടും. ഒരു കൂര കീഴില്‍ എല്ലാ സാധനങ്ങളും ലഭ്യമാകും Carrefour,Walmart,Shoprite തുടങ്ങിയ വമ്പന്‍ മാളുകള്‍ നമ്മുടെ ചെറിയ പട്ടണങ്ങളിലും നിറയ്യും

പക്ഷെ ഉപഭോഗ്താവ് വാങ്ങുന്നത് അവനു വേണ്ട സാധനം മാത്രമായിരിക്കില്ല. അവിടെ കാണുന്ന വേണ്ടതും വേണ്ടാത്തതുമായ ഒരു പിടി സാധനങ്ങള്‍ വേറെയും വാങ്ങിക്കും. ചുരുക്കി പറഞ്ഞാല്‍ ഇത്തരം കടകളില്‍ നിന്ന് സാധനങ്ങള്‍ 
വാങ്ങുമ്പോള്‍ ഇപ്പോള്‍ ചിലവാകുന്ന തുകയുടെ 50 ശതമാനം കൂടുതല്‍ ഒരു മാസം അയാള്‍ ചിലവാകിയിരിക്കും.

ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയില്‍ തോഴിലെടുക്കുന്നവരന്, രണ്ടാമതായി ചില്ലറ മൊത്ത വ്യാപാര രംഗത്തും. ഇതിലേക്കുള്ള ഏതു കടന്നുകയറ്റവും ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ ഇല്ലാതാക്കും.